എന്റെ രാഷ്ട്രീയം എന്ന് ഉറപ്പിച്ച് പറയാനിപ്പോഴും അസ്ഥിരതയുണ്ടെങ്കിലും എന്നെ സ്വധീനിക്കുന്ന രാഷ്ട്രീയം അത് അരാഷ്ട്രീയതയിൽ നിന്നും നിക്ഷ്പക്ഷതയിൽ നിന്നും ഏറെ ദൂരം മുന്നോട്ടു യാത്ര ചെയ്ത് ഇടത് കവാടത്തിൽ എത്തിനില്ക്കുന്നു എന്ന് പറയാതെ വയ്യ .അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയത്കൊണ്ട് കുട്ടിക്കാലത്ത് അച്ഛന്റെ രാഷ്ട്രീയമാണ് എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നത് .അച്ഛന്റെ രാഷ്ട്രീയ വ്യക്തിത്വം എന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ എന്റെ രാഷ്ട്രീയ നിലപാടുകൾ അരാഷ്ട്രീയവും,നിക്ഷ്പക്ഷവുമായിരുന്നു.ഞങ്ങൾ തമ്മിൽ പല വിഷയങ്ങൾ സംസാരിക്കാറുണ്ട് ,വാദിക്കാറുണ്ട് ..... രാഷ്ട്രീയം ചര്ച്ചചെയ്യുമ്പോൾ വൈരുദ്ധ്യ അഭിപ്രായങ്ങൾ ഉണ്ടാവാറുണ്ട് . കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ആശയങ്ങൾ ,മാർക്സ് ,ലെനിൻ ..പാർട്ടി ക്ലാസ്സുകളിലെ ചില ഡയലോഗുകൾ ...ഇ.എം.എസ് ,എ കെ.ജി ......ന്നൊക്കെ പറയുമ്പോൾ കേൾക്കാൻ എനിക്കിഷ്ട്ടായിരുന്നു.അതുവരെ വാദിച്ചിരുന്ന ഞാൻ അപ്പോൾ മാത്രം കേൾവിക്കാരിയാവും . .ബി.ജെ.പി എന്നെ ഒട്ടും സ്വധീനിച്ചിരുന്നില്ലെങ്കിലും മോദിയുടെ വ്യക്തിപ്രഭാവത്തോട് ( ഗുജറാത്ത് കലാപത്തിന്റെ പേരിൽ എനിക്ക് വിദ്വേഷം തോന്നിയിരുന്നു,എങ്കിലും ) ബഹുമാനം തോന്നിയിരുന്നു .ഇപ്പോൾ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ (ഭർത്താവിന്റെ അച്ഛൻ ) എന്നെ അത്ഭുതപെടുത്തുകയാണ്.ഇടതെന്നാൽ പ്രത്യേകിച്ച് കണ്ണൂരിൽ കൊല്ലും കൊലയുമെന്നാണ് പൊതുവെ പറയാറ് (പത്ര_ മാധ്യമങ്ങളിൽ നിന്നുള്ള അറിവല്ലാതെ ഇന്നുവരെ അത്തരം അക്രമങ്ങൾ എന്റെ ഗ്രാമത്തിൽ ഉണ്ടായിട്ടില്ല) . എന്നാൽ അച്ഛൻ ഒരു സ്ഥാനപ്പേര് ഇല്ലതെപോലും ചെയ്യുന്ന പ്രവർത്തനങ്ങൾ അത് കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ ഭാഗമാണെന്ന് മനസിലാകുമ്പോൾ മനസ്സ് നിറയുന്നു .ചെന്നുകേറിയത് ഇതുവരെ ഞാണ്‍ ദൂരം മാത്രം അകലെ നിർത്തിയിരുന്ന രാഷ്ട്രീയത്തിന്റെ കുടുംബ പാരമ്പര്യമുള്ള വീട്ടിലേക്കായിരുന്നു.കല്യാണം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു സഖാവ് ;പാട്യം ഗോപാലന്റെ ചരമ വാർഷികം .അമ്മയുടെ അമ്മാവൻ ആയതിനാൽ തറവാട്ടിൽ പോവേണ്ടിയിരുന്നു . ഒരു മുൻധാരണയും ഇല്ലാതെ ചെന്ന ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി ...ഒരു നാട് മുഴുവൻ വാർഷികത്തിന് കൂടെ ചേരുന്നു .ദൂരെ നിന്ന് മാത്രം കണ്ടിരുന്ന പാർട്ടി ഓഫീസിൽ അന്നാദ്യമായി ഞാൻ കേറി .ചുവന്ന പൂവുകൾ അദ്ദെഹത്തിന്റെ പ്രതിമയിലർപ്പിച്ചു.ഈഖിലാബ് വിളികൾ ഇത്ര അടുത്തുന്നു കേട്ടത് അന്നാദ്യം. അന്നവ്ടെ കൂടിയവര്ടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു സഖാവ് ആരായിരുന്നെന്ന് .ചരിത്രം കുറെയൊക്കെ കേട്ടറിയുമ്പോൾ മനസ്സ് പറഞ്ഞു സാധാരണക്കാരന് വേണ്ടി ഇത്രയേറെ യത്നിച്ച മനുഷ്യരുണ്ടെങ്കിൽ അവർക്ക് വേണ്ടിയാവണ്ടെ എന്റെ ചിന്തകൾ ! അതൊരു തുടക്കമായിരുന്നു ചെഗുവേര എന്ന് വിളിച്ച് അഭിമാനം കൊള്ളുന്നവരെ കണ്ടപ്പോൾ ഓർത്തു എന്തെങ്കിലുമൊക്കെ ചരിത്രം അറിഞ്ഞിരിക്കണമെന്ന് .അങ്ങനെ aleida guevara പ്രസിദ്ധപ്പെടുത്തിയ the motorcycle diaries വായിച്ചു .ബൊളീവിയൻ ഡയറി വാങ്ങിയിട്ടുമുണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നും വായിക്കാനുള്ള കെൽപ്പില്ലെന്നുള്ളോണ്ട് കുഞ്ഞു കുഞ്ഞു പുസ്തകങ്ങൾ വായിക്കണമെന്നും കൂടുതൽ അറിയണമെന്നും മനസ്സ് പറയുന്നു .ഇന്നത്തെ ഇടത് രാഷ്ട്രീയത്തിൽ എത്രത്തോളം കമ്മ്യൂണിസ്റ്റ് സ്വാധീനം ഉണ്ടെന്ന് വ്യക്തമല്ലെങ്കിലും എന്റെ ചിന്തകളുമായി കുറച്ചെങ്കിലും സമരസപ്പെട്ടുപോവുന്ന ഇടത് രാഷ്ട്രീയം എന്നെ സ്വാധീനിക്കുന്നതായി ഞാൻ അറിയുന്നു .