വ്യക്ത്തിസ്വാതന്ത്രത്തെ അല്ലെങ്കിൽ സാമൂഹിക ജീവിതാവസ്ഥയെ വെല്ലുവിളിക്കുംവിധം ജനാധിപത്യ ഭരണം അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും വേണ്ടി നിലനിൽക്കുന്നുവെങ്കിൽ അടിച്ചമർത്തപ്പെടുന്ന ജനത അണിനിരക്കുക ഏതെങ്കിലും കൊടിയുടെ കീഴിൽ, ഏതെങ്കിലും മത -ജാതീയ കക്ഷികളുടെ നേതാക്കളുടെ പിറകിലായിരിക്കില്ല മറിച്ച് മറ്റെല്ലാ വിഭാഗീതയും മറന്ന് ജനം എന്ന ലേബലിൽ ആയിരിക്കുമെന്ന് പലതവണ ലോകം കാണിച്ചുതന്നിട്ടുള്ളതാണ് .പട്ടിണിയും തൊഴിലില്ലായ്മയുമാണ് ലോകം നേരിടുന്ന പ്രാഥമിക പ്രശ്നങ്ങളെങ്കിലും പ്രവചനാതീതമായ ഒരു വിപ്ലവം പൊട്ടി പുറപ്പെടുന്നത് പൌരാവകാശ ലംഘനത്തിന് എതിരെയാണ് എന്നത് വിചിത്ര സത്യമാണ് .അവകാശങ്ങൾ നിഷേധിക്കപെടുന്നത് അഭിമാനബോധമുള്ള ജനതയ്ക്ക് അപമാനകരമാണ് അത്തരം സാഹചര്യങ്ങളിൽ അവർ ആയുധധാരികളാവുകയും ചാവേറുകളാവുകയും സമരസന്നാഹരായി തെരുവിലേക്കിറങ്ങുകയും ചെയ്യുന്നത് ചിന്നി ചിതറിയ കൂട്ടങ്ങളായയിരുന്നു .ഭൂതകാലത്തിലെ വാപിളർന്ന സമരങ്ങളല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെത് .ഇന്ന് ലഭ്യമായ നവ മാധ്യമങ്ങൾ ലോകജനതയെ ഒരു വലക്കണ്ണിയിൽ കൂട്ടിച്ചെർക്കുന്നുണ്ട് .വിരല്ത്തുമ്പിലെ ഒരു ക്ലിക്കിൽ നവമാധ്യമങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മനോഹരമായ പ്രതിരോധവും ലോകത്തെവിടെയും മുളപൊട്ടിയ സമരാഹ്വാനങ്ങൾക്ക് ഊര്ജ്ജമാവുന്നു. 2010 ഡിസംബറിൽ ടുണീഷ്യയിൽ വിരിഞ്ഞ മുല്ലപ്പൂ വിപ്ലവം .... ഒരു വിപ്ലവത്തിന് ഇതിലും മനോഹരമായ എന്ത് പേരിടും ..പേര് പോലെ മനോഹരമല്ല പക്ഷേ പ്രക്ഷോഭം .ചരിത്രം പറയുന്നത് ടുണിഷ്യ കാലാകാലങ്ങളായി ഓരോ കോളനികളുടെ കീഴിലായിരുന്നെന്നാണ് .പിന്നീട് ഉരുത്തിരിഞ്ഞ ഭരണ വ്യവസ്ഥ അതൃപ്തവുമായിരുന്നു .ഒരു നാമ മാത്ര കാരണം(പൊതുവിൽ ) ആണ് വിപ്ലവത്തിന് അരങ്ങൊരുക്കിയതെങ്കിലും യഥാർത്ഥ കാരണം കാലങ്ങളായി അവിടത്തെ ജനത നേരിടുന്ന മറ്റ് ചിലതാണ് .ദുർഭരണം ,അഴിമതി ,അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകൾ ,തൊഴിലില്ലായ്മ അങ്ങനെ നീളുന്നു ആ കാരണങ്ങൾ .ഒരു ഉന്തുവണ്ടി കച്ചവടക്കാരൻ പോലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയുണ്ടായി .മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനെതിരെ ഉണ്ടായ ഭരണകൂട കടന്നുകയറ്റത്തിനെതിരെ മുളപൊട്ടിയ പ്രതിഷേധം ആ തെരുവിൽ ഒതുങ്ങിയില്ല .അത് രാജ്യം ഏറ്റെടുത്തു പിന്നീട് ലോകത്തെ നവമാധ്യമങ്ങൾ അതിനെ പിന്തുണച്ചു, രംഗം വിപ്ലവഭരിതമായി . അതൊരു ഒറ്റപെട്ട സംഭവമായിരിക്കില്ല കാലകാലങ്ങളായി ജനത നേരിട്ട അടിച്ചമർത്തലിന്റെ പ്രതിസ് ഫുരണമായിരുന്നു എന്ന് തീർച്ച . അന്നത്തെ പ്രസിഡന്റ് സൈനുൾ അബീദിൻ ബെൻ അലി സ്ഥാനമൊഴിഞ്ഞു സൌദി അറേബ്യയിലേക്ക് പാലായനം ചെയ്തു .വിപ്ലവത്തിൽ നിരവധി പേർക്ക് രക്തസാക്ഷികളാകേണ്ടിവന്നു എങ്കിലും ജനപക്ഷം വിജയിച്ചു .മനുഷ്യാവകാശ പ്രവർത്തകനായ മൊൻസെഫ് മർസുക്കി ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. mohammed beji caid തുടർന്ന് നടത്തിയ ജനാധിപത്യ തിരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപെട്ടു .വിപ്ലവാന്ത്യം ചിന്നഭിന്നമായ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയ്ക്ക് വേണ്ടിയും ജനാധിപത്യ സ്ഥാപനത്തിന് വേണ്ടിയും 2013 മുതൽ അഹോരാത്രം പ്രയത്നിച്ച the tunisian national dialogue quartet നു 2015_ ലെ സമാധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു .വളരെ അതിശയോക്തികൾ ഒന്നുമില്ലാതെ ടുണിഷ്യ സാധാരണഗതിയിലേക്ക് നീങ്ങുന്നു .ഒരു വിപ്ലവത്തിന് യോജ്യമായ മാറ്റം എന്നതിൽ ജനതക്ക് അഭിമാനിക്കാം . വിപ്ലവ വിചാരങ്ങൾ തുടരും .........
ഇപ്പോൾ എഴുതാറില്ലേ?
മറുപടിഇല്ലാതാക്കൂ